തുര്‍ക്കി ആഭ്യന്തരമന്ത്രി രാജിവച്ചു.

97

ഇസ്താംബുള്‍: കോവിഡ്19 വ്യാപനത്തെ തുടര്‍ന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു രാജിവച്ചത്.

വെള്ളിയാഴ്ച ആഭ്യന്തരമന്ത്രാലയം തുര്‍ക്കിയിലെ 30 നഗരങ്ങളില്‍ 48 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. അവര്‍ അവശ്യവസ്തുകള്‍ വാങ്ങാന്‍ കൂട്ടമായി പുറത്തിറങ്ങുകയും സമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ രാജിവച്ചത്.

തന്‍റെ രാജ്യത്തെ ഒരിക്കലും വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സുലൈമാന്‍ പറഞ്ഞു. രാജ്യത്തോടും പ്രസിഡന്‍റിനോടും ജീവിതകാലം മുഴുവന്‍ താന്‍ വിശ്വസ്തനായിരിക്കും. തന്നോട് ക്ഷമിക്കണമെന്നും രാജി പ്രസ്താവനയില്‍ സുലൈമാന്‍ പറഞ്ഞു. തുര്‍ക്കിയില്‍ 56,956 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 52,312 പേരും ചികിത്സയിലാണ്. കോവിഡ് ബാധിച്ച്‌ 1,198 പേരാണ് രാജ്യത്ത് മരിച്ചത്.

NO COMMENTS