കാർഷിക മേഖലയുടെ സമൃദ്ധിക്കായ് കൂടുതൽ അയൽക്കൂട്ട അംഗങ്ങളെ ഉൾപ്പെടുത്തും -മന്ത്രി ടി പി രാമകൃഷ്ണൻ

109

കോഴിക്കോട് : കാർഷിക മേഖലയിൽ നിലവിൽ 10 ശതമാനത്തിൽ താഴെ അയൽകൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണുള്ളത് . മുപ്പത് ശതമാനം അയക്കൂട്ട അംഗങ്ങളെയെങ്കിലും ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഒരു സി ഡി എസിനു കീഴിൽ 10 ഏക്കർ തരിശ് നിലമെങ്കിലും കൃഷിയോഗ്യമാക്കാനും വിഭാവനം ചെയ്യുന്നതായി തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു .കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സമൃദ്ധി കാർഷിക ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിയുടെ വിജയത്തിനായി ചിങ്ങം ഒന്നോടെ 8000 കുട്ടുത്തരവാദ ഗ്രൂപ്പ് രൂപീകരിച്ച് സംഘകൃഷി ആരംഭിക്കാൻ ലക്ഷ്യമിടുകയാണ്, കൃഷിയിലൂടെ കാർഷിക രംഗത്ത് ശക്തമായ സാന്നിധ്യമാകാൻ കുടുംബശ്രീ തയ്യാറെടുക്കുകയാണ്. ഉല്പാദനത്തോടൊപ്പം മൂല്യവർദ്ധിത ഉല്ലന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും കേരളത്തിൽ വലിയ സാധ്യതകളുണ്ട് ,തരിശ് നില കൃഷിയിലൂടെ നിലവിൽ ആയിരകണക്കിന് ഏക്കറിൽ സംസ്ഥാന തലത്തിൽ കൃഷിയോഗ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇനി മുതൽ ഒരു ഭൂമിയും തരിശായി കിടക്കാൻ പാടില്ലെന്നതാണ് നമ്മുടെ ലക്ഷ്യം.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വലിയ വിജയമാണ് ഉണ്ടാക്കിയത്. വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും ഓരോ മനുഷ്യന്റെയും അവകാശമാണ് ജൈവ പച്ചക്കറി കൃഷിയും നമ്മുടെ നാട്ടിൽ വലിയ വിജയമാണ്. വില കൊടുത്ത് വിഷം വാങ്ങുന്ന അവസ്ഥ ഉണ്ടാകരുത് .സ്ത്രീ ശാക്തീകരണത്തിന്റെ വിജയഗാഥ മനസിലാക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കുടുംബശ്രീ മിഷനിലേക്ക് ധാരാളം പേർ എത്തുന്നുണ്ട് .ചെറുവണ്ണൂർ പഞ്ചായത്ത് കാർഷിക മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തുന്നത്, ഇത് അഭിമാനാർഹമാണെന്നും മന്ത്രി പറഞ്ഞു . കൃഷി സംഘങ്ങൾ രൂപീകരിച്ചും ശക്തിപ്പെടുത്തിയും വനിതകളെയും പുത്തൻ തലമുറയേയും കാർഷിക പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നതിനായ് ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് സമൃദ്ധി യിൽ സംസ്ഥാനത്ത് വിഭാവനം ചെയ് തിട്ടുള്ളത്. കാർഷിക പ്രശ്നോത്തരി വിജയികളായ ഗീത കെ കെ ,ശ്രീമണി ,ഷീജ എന്നിവർക്ക് സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യഷത വഹിച്ചു.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത റിപ്പോർട്ട് അവതരിപ്പിച്ചു .പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന കെ എം .കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻകുട്ടി കെ പി ,നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി.ചെയർപേഴ്സൺ എം കെ സതി ,ചെറുവണ്ണൂർ ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് പേരാമ്പ്ര മണ്ഡലം വികസന സമിതി കൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു

പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും- മന്ത്രി ടി പി രാമകൃഷ്ണൻ

പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ.
കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവ സംയുക്തമായി പ്രവർത്തിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വനിതകളുടെ ശക്തമായ മുന്നേറ്റം ഉറപ്പു വരുത്താനും സാധിക്കും. ആദിവാസി മേഖലയിൽ നിന്നുള്ള മുഴുവൻ കുട്ടികളും വിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചക്കിട്ടപ്പാറയില്‍ തയ്യല്‍ പരിശീലനം നേടിയ വനിതകള്‍ കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ രൂപീകരിച്ച വനമിത്ര തൊഴില്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ് സലീഖ അധ്യക്ഷത വഹിച്ചു.

വനിതാ വികസന കോർപ്പറേഷന്റെ സബ് സെന്റർ പേരാമ്പ്രയിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വനിതാ വികസന കോർപ്പറേഷനോട്‌ മന്ത്രി നിർദ്ദേശിച്ചു. നിലവിൽ അപേക്ഷകൾ നൽകാനും മറ്റു ആവശ്യങ്ങൾക്കും സ്ത്രീകൾ കോഴിക്കോട് വരെ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥക്ക് ഇതുവഴി പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സബ്സെന്റർ തുടങ്ങാൻ തയ്യാറാണെന്ന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയർപേഴ്സൺ കെ. എസ് സലീഖ പറഞ്ഞു.

ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നാല് ആദിവാസി ഊരുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് വനമിത്ര. സര്‍ക്കാരിന് കീഴിലുള്ള സംരഭകത്വ വികസന കോര്‍പറേഷന്റെയും, കേന്ദ്ര സര്‍ക്കാറിന്റെ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള എ.ടി.ഡി.സിയുടെയും സഹകരണത്തോടെയാണ് വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കിയത്. 14 വനിതകൾക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചത്. ഇതിൽ നാല് പേർക്ക് ആധുനിക തൊഴിൽ പരിശീലനം നൽകുകയും ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രത്തിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ആദിവാസി ഊരുകളിലെ വനിതകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഒന്നര വര്‍ഷമായി വിവിധ പരിപാടികളാണ് നടപ്പിലാക്കുന്നത്. ആദിവാസി വനിതകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണം ഉറപ്പുവരുത്തുന്ന രീതിയിലാണ് തൊഴില്‍ സംരഭം പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം സുജാത മനക്കല്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിതേഷ് മുതുകാട്, ഷൈല ജെയിംസ്, ചക്കിട്ടപ്പാറ സ്ഥിരം സമിതി അംഗങ്ങളായ ദേവി വാഴയില്‍, ഷീന പുരുഷു, വനിതാ വികസന കോര്‍പറേഷന്‍ അംഗങ്ങളായ ടി.വി മാധവി അമ്മ, അന്നമ്മ പൗലോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീന നാരായണന്‍, വനമിത്ര തൊഴില്‍ ഗ്രൂപ്പ് പ്രസിഡന്റ് ശോഭ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS