സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു

176

ന്യൂഡല്‍ഹി • സൗമ്യവധക്കേസില്‍ ഒരു സംവാദത്തിന് താന്‍ സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഭരണഘടന ഇതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയെ വിമര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാകണമെന്നു പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും ഹര്‍ജി പരിഗണിച്ച ബഞ്ച് പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ റദ്ദാക്കിയതിനെതിരെ ഫെയ്സ്ബുക്ക് പേജിലാണ് കട്ജു അഭിപ്രായം രേഖപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY