നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ

47

കാസറഗോഡ് : കര്‍ണാടക കുടക്‌ സ്വദേശിയും നിലവില്‍ കാഞ്ഞങ്ങാട് സൗത്തില്‍‌ താമസക്കാരനുമായ ഷരീഫാണ് നീലേശ്വരം തൈക്കടപ്പുറത്തെ പതിനാറുകാരിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്‌.ഇദ്ദേഹം പടന്നക്കാട്‌ റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു സമീപത്തെ ഗോള്‍ഡന്‍ ജിംനേഷ്യം ഉടമയാണ് ഷരീഫ്. ഇതോടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.കേസില്‍ മുഖ്യ പ്രതി കിന്റല്‍ മുഹമ്മദ്‌ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്‌.

കുട്ടിയുടെ അമ്മാവന്‍മാര്‍ നല്‍കിയ പരാതിയിലാണ് പിതാവ് ഉള്‍പ്പടെയുള്ളവരെ നിലേശ്വരം പോലിസ് പിടികൂടിയത്. നിലവില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതാവിനെ അറസ്റ്റ്‌ ചെയ്യുകയാണെങ്കില്‍ ‌ മടിക്കേരിയിലെ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നാണു വിവരം.

പിതാവിന്റെ പീഡനം കുട്ടിക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ തുടങ്ങിയെന്നാണ് പരാതി. ഒരു തവണ ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.മറ്റൊരു പ്രതിയായ പടന്നക്കാട്ടെ ടയര്‍ കടയുടമ പോലിസ്‌ കസ്റ്റഡിയില്‍ ഉണ്ടെന്ന സൂചനയുണ്ടെങ്കിലും ഇതുവരെ അറസ്റ്റ്‌ ചെയ്തിട്ടില്ല.

NO COMMENTS