കേരളത്തില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് എം.ടി രമേശ്

226

തിരുവനന്തപുരം : കേരളത്തില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവമോര്‍ച്ച പി എസ് സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ല. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണ് താല്പര്യം. യുവജനങ്ങലുടെ ജോലി സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തൊഴില്‍ സാധ്യതകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഒഴിവുകള്‍ റിപ്പേര്‍ട്ട് ചെയ്യുന്നില്ലന്നാണ് പി എസ് സി പറയുന്നത്. ഇത് സര്‍ക്കാര്‍ യുവാക്കളോട് കാണിക്കുന്ന ക്രൂരതയാണെന്നും എം.ടി രമേശ് പറഞ്ഞു. പി എസ് സി – സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക, എല്‍ഡി, ലാസ്റ്റ് ഗ്രേഡ്, കെഎസ്‌ആര്‍ടിസി തുടങ്ങി മുഴുവന്‍ റാങ്ക് ലിസ്റ്റുകളിലും നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌. പ്ലാമൂട് നിന്നാരംഭിച്ച മാര്‍ച്ച്‌ പിഎസ്സി ഓഫീസിന് മുന്‍വശമെത്തിയപ്പോള്‍ പോലീസ് ലാത്തിവീശി. മൂന്നു തവണ പോലീസ് ജലഭീരങ്കി പ്രയോഗിച്ചു. ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍,സതീഷ്,രാഗേന്ദു,നന്ദു,ഷിജുമോന്‍,പ്രശാന്ത്,വിഷ്ണു എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി.

NO COMMENTS