തൃശൂര്‍ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി അധികാരമേറ്റു എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

24

തൃശൂര്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി പ്രതിനിധി കള്‍ അധികാരമേറ്റു.

ഹരി സി. നരേന്ദ്രന്‍ പ്രസിഡന്‍റായും ഗീത സുകുമാരന്‍ വൈസ് പ്രസിഡന്‍റായും സത്യപ്രതി ജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി സി.ഡി. മാലിനി സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ബി.ജെ.പി ജില്ല മുന്‍ പ്രസിഡന്‍റ് എ. നാഗേഷ്, ലോചനന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

14 അംഗ പഞ്ചായത്തില്‍ ബി.ജെ.പിക്ക് ആറും എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും പ്രതിനിധികളാണുള്ളത്. രണ്ടുതവണ യു.ഡി.എഫിെന്‍റ പിന്തുണയോടെ എല്‍.ഡി.എഫിലെ എ.ആര്‍. രാജു പ്രസിഡന്‍റായും ഇന്ദിര ജയകുമാര്‍ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തിരുന്നു.

എന്നാല്‍, യു.ഡി.എഫിെന്‍റ സഹായത്തോടെ ഭരിക്കേണ്ടെന്ന് പറഞ്ഞ് ഇവര്‍ രണ്ട് തവണയും രാജിവെച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഈ അവസ്ഥ തുടരുന്നതിനാല്‍ തങ്ങളെ അധികാരമേല്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഹരി സി. നരേന്ദ്രനും ഗീത സുകുമാരനും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

NO COMMENTS