കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ : പാക്കിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇന്ത്യ നിര്‍ത്തിവച്ചു

187

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് നാവികസേനാ മുൻ ഓഫീസർ കുൽഭൂഷൺ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ കടുത്ത നിലപാടിലേക്ക്.ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്താന്‍ പിടികൂടുന്നത്. പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ചർച്ചകളും ഇന്ത്യ നിർത്തിവച്ചു.റിട്ടയര്‍ ചെയ്ത ശേഷം ഇറാനിലെ ചബഹര്‍ തുറമുഖ പട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു. ഇതിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ നടക്കേണ്ടിയിരുന്ന സമുദ്ര സുരക്ഷ സംബന്ധിച്ച ചർച്ചയിൽനിന്നും ഇന്ത്യ പിൻവാങ്ങി. ഏപ്രില്‍ 17നായിരുന്നു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തെ തീരുമാനം അറിയിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY