തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ ? മന്ത്രി കെ.ടി ജലീല്‍.

161

തിരുവനന്തപുരം: പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല മറിച്ച്‌ പുലിമടയില്‍ ചെന്നാണെന്നും ജലീല്‍ കുറിച്ചിരുന്നു. ഇതിനെതിരാണ് വിമര്‍ശനം ഉയരുന്നത്.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീല്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ ഇട്ട ഫേസ്ബുക്ക് ട്രോളിനെതിരെ സോഷ്യല്‍ മീഡിയ. ട്രോള്‍ വംശീയ വിദ്വേഷം നിറഞ്ഞതും തൊഴിലാളി വിരുദ്ധ പരാമ‍ര്‍ശവുമാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

‘ഹിന്ദിക്കാര്‍ക്ക് എന്താണ് ജലീല്‍ സാഹിബെ കുഴപ്പം? നിങ്ങള്‍ ഈ ഇന്ത്യ രാജ്യത്തെ മന്ത്രിയല്ലേ? തമിഴന്‍, ബംഗാളി, ഹിന്ദിക്കാരന്‍. ഹിന്ദിക്കാര്‍ ഇവിടെ വന്നു ചെയ്യുന്നതൊക്കെ മോശം പണിയാണോ? അതോ ഹിന്ദിക്കാര്‍ ആയതാണോ മോശം? അതല്ല നിങ്ങള്‍ അവരെക്കാള്‍ കൂടിയ ഇനമാണോ?അന്യ സംസ്ഥാന തൊഴിലാളിയെ അതിഥി തൊഴിലാളി എന്നു വിളിക്കാന്‍ ശീലിച്ചു വരുന്ന നാട്ടില്‍ ഒരു മന്ത്രി ഉണ്ടാക്കുന്ന നാണക്കേട്’. ഒരാള്‍ കുറിച്ചു.

‘രാഹുല്‍ ഗാന്ധിയെ അന്യ സംസ്ഥാന തൊഴിലാളി എന്ന് ആക്ഷേപിക്കുന്ന സഖാക്കളോട് ചെഗുവേരയും സ്റ്റാലിനും ആലപ്പുഴക്കാരാണോ’ എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ജലീലന്റെ ട്രോളിനെതിരെ നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ നിറയുകയാണ്.

NO COMMENTS