മുഹമ്മദ് ഷമിയുടെ മകള്‍ കൊല്‍ക്കത്ത ടെസ്റ്റിനിടെ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് വിരാട് കോലി

200

ന്യൂഡല്‍ഹി: മുഹമ്മദ് ഷമിയുടെ മകള്‍ കൊല്‍ക്കത്ത ടെസ്റ്റിനിടെ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് വിരാട് കോലി. ഷമി ഇത്രത്തോളം സങ്കടം മനസ്സിലടക്കിയാണ് കളിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യം ഷമി ആരോടും പങ്കു വെച്ചിരുന്നില്ലെന്നും കോലി വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലെ എല്ലാവരും ഇഷ്ടപ്പെടുന്ന താരമാണ് ഷമിയെന്നും കളിക്കളത്തില്‍ തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഷമി കാത്തുസൂക്ഷിക്കാറുണ്ടെന്നും കോലി പറഞ്ഞു.

കിവീസിനെതിരായി കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് ഷമിയുടെ 14 മാസം പ്രായമുള്ള മകള്‍ അയ്റയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ടിയ അയ്റയുടെ നില ഗുരുതരമായതോടെ ഒക്ടോബര്‍ രണ്ടിനാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.
ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഷമി മകളുടെ രോഗവിവരമറിഞ്ഞത്. തുടര്‍ന്ന് ഓരോ ദിവസവും കളി കഴിഞ്ഞ ശേഷം ഷമി ആസ്പത്രിയിലേക്ക് ഓടുകയായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റില്‍ രണ്ടിന്നിങ്സിലുമായി ഷമി ആറു വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.

NO COMMENTS

LEAVE A REPLY