കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിക്ക് പോലീസിന്‍റെ നോട്ടീസ്

27

കാസര്‍ഗോഡ്: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയുമായ  പ്രദീപ് കോട്ടത്തലയ്ക്ക് പോലീസിന്‍റെ നോട്ടീസ്. രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യലിനായി ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വിപിന്‍ ലാലിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസര്‍ഗോഡ് ബേക്കലില്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തതിനുശേഷം കാസര്‍ഗോഡ് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിന്‍ ലാലിന്‍റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിന്‍ ലാലിനെ ഫോണ്‍ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരികെപോയി.

ദിലീപിന്‍റെ വക്കീല്‍ ഗുമസ്തന്‍ എന്ന പേരിലാണ് പ്രദീപ് കാസര്‍ഗോഡെത്തിയത്. പിന്നീട് മാസങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണ് ഭീഷണിക്കത്തുകള്‍ വിപിന്‍ ലാലിന് ലഭിക്കുന്നത്.

NO COMMENTS