ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; ഏഴുപേര്‍ കൊല്ലപ്പെട്ടു

242

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുമടക്കം ഏഴ് മരണം. ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെയായിരുന്നു ആക്രമണം. പരുക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയേക്കു മാറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെറുത്തുനിന്നതിനാല്‍ പണം കവരാന്‍ ഭീകരര്‍ക്ക് സാധിച്ചില്ലന്നാണ് വിവരം. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നു രാവിലെ, പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം റോക്കറ്റ് ആക്രമണത്തിലൂടെ രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച പാക്ക് സൈന്യം, ഇവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയിരുന്നു. ഇതിനു തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന പ്രസ്താവനയിലൂടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് വീണ്ടും ആക്രമണം.

NO COMMENTS

LEAVE A REPLY