കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

269

തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു.ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി.മണിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി സിബിഐയോട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെ വ്യക്തതയില്ലാത്ത നിരവധി ചോദ്യങ്ങളെ തുടര്‍ന്നാണ്‌ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്.എന്നാൽ മരണത്തിൽ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും. മണിയുടെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം മദ്യത്തിലുണ്ടായിരുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. കേസിൽ പോലീസ് ചോദ്യം ചെയ്ത മണിയുടെ സുഹൃത്തുക്കളെയും വരും ദിവസങ്ങളിൽ സിബിഐ സംഘം വീണ്ടും ചോദ്യം ചെയ്യും. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു

NO COMMENTS

LEAVE A REPLY