ജൂണിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം

224

ലക്നോ: ബല്‍ജിയത്തെ തകര്‍ത്ത് ഇന്ത്യയുടെ കുട്ടികള്‍ ലോക ജൂനിയര്‍ ഹോക്കി കിരീടത്തില്‍ മുത്തമിട്ടു. ആതിഥേയരായ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളിനാണു ഫൈനലില്‍ ജയം നേടിയത്. ഗുര്‍ജന്ത് സിംഗും സിമ്രന്‍ജീത് സിംഗുമാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ജൂനിയര്‍ ലോക കിരീടം സ്വന്തമാക്കുന്നത്. 2001ല്‍ ഹൊബാര്‍ട്ടിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ ആദ്യ കിരീടനേട്ടം. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്ന രാജ്യം കിരീടം സ്വന്തമാക്കുന്നതും ഇത് ആദ്യമാണ്.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍തന്നെ ഇന്ത്യ ലീഡ് നേടി. സമുതിന്റെ സ്കൂപ്പില്‍നിന്നായിരുന്നു ഗുര്‍ജന്തിന്റെ ഗോള്‍.
22ാം മിനിറ്റില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. നീലകണ്ഠ ശര്‍മയുടെ പാസ് സിമ്രന്‍ജീത് സിങ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ബെല്‍ജിയം ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

NO COMMENTS

LEAVE A REPLY