മാതാപിതാക്കളെ പരിഗണിക്കാത്ത മകനോട് വസ്തുക്കള്‍ തിരിച്ചെഴുതി നൽകാൻ വിധി.

21

മൂവാറ്റുപുഴ: മാതാപിതാക്കളെ മാന്യമായി പരിഗണിക്കാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവന്ന മകനോട് വസ്തുക്കള്‍ പിതാവിന് തിരിച്ച്‌ എഴുതിനല്‍ക്കാന്‍ വിധി . താലൂക്ക്തല അദാലത്തില്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണലാണ് വിധിച്ചത് . മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച്‌ പ്രാദേശികാടിസ്ഥാനത്തില്‍ പരാതി പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്.

വസ്തു എഴുതിവാങ്ങിയ ശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കാനില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ, മറിയാമ്മ എന്നീ വയോധികരെ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ഉത്തരവിട്ടു. 40 പരാതിയില്‍ 25 എണ്ണം പരിഹരിച്ചു.

ആര്‍.ഡി.ഒ പി.എന്‍. അനി, ജൂനിയര്‍ സൂപ്രണ്ട് കെ.എം. അനില്‍കുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് കെ.ആര്‍. ബിബിഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് എസ്. അനു എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

NO COMMENTS