കൂടത്തായി കൊലപാതകം – ജോളി – തഹസില്‍ദാറുടെ മക്കളെയും കൊല്ലാൻ ശ്രമിച്ചിരുന്നു – എസ്‌പി കെ ജി സൈമണ്‍.

103

കോഴിക്കോട് : മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീ, തന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി തോമസ് എന്നിവരുടെ പെണ്‍മക്കളെയും കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളി കൊലപാതക ശ്രമം നടത്തിയിട്ടുള്ളതായി എസ്‌പി കെ ജി സൈമണ്‍ അറിയിച്ചു. .

ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണു നടപടി. നേരത്തേ അവരെ ജില്ലാ ആശുപത്രിയി ലെത്തിച്ച്‌ വൈദ്യപരിശോധനയും നടത്തിയിരുന്നു. അതിനിടെ റോയിയുടെ മരണം പ്രത്യേക എഫ്‌ ഐ ആറാക്കി അന്വേഷിക്കു മെന്നും എസ്‌പി അറിയിച്ചു. റോയിയുടെ കേസിലാണു തെളിവുകള്‍ ലഭ്യമായത് എന്നുള്ളതി നാലാണിത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും സൈമണ്‍ പറഞ്ഞു. ജോളിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിരീക്ഷിച്ചിട്ടുണ്ട്.

റോയിയുടെ മരണശേഷം ഒസ്യത്തിന്റെ രേഖകള്‍ ജോളി തങ്ങളെ കാണിച്ചിരുന്നെന്നും അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നതെന്നും ജോളിയെ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ശ്രമിക്കില്ലെന്നു വ്യക്തമാക്കി നേരത്തേ ജോളിയുടെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. റോയിയുടെ മരണശേഷം സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിക്കുകയും ചെയ്തു.

എന്നാല്‍ അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നത്. സ്വത്തുതട്ടിപ്പിനെയും കൊലപാതകങ്ങളെയും കുറിച്ച്‌ ഒന്നുമറിയില്ല. എന്നാല്‍ ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഞങ്ങളുണ്ടാവില്ല.’- നോബി പറഞ്ഞു. പണമാവശ്യപ്പെട്ട് ജോളി തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്നും നോബി പറഞ്ഞു. ‘ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണു പണമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പു വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്നു പണം വാങ്ങിയാണു പോയത്.’- നോബി പറഞ്ഞു.

NO COMMENTS