ജനശതാബ്ദി എക്സ്പ്രസ്‌ തട്ടി അച്ഛനും മകനും മരിച്ചു

42

ആലപ്പുഴ: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്സ്പ്രസ്‌ തട്ടി അച്ഛനും മകനും മരിച്ചു. ചന്തിരൂര്‍ വെളുത്തുള്ളി പുളിത്തറ പുരുഷന്‍ (57), മകന്‍ നിഥിന്‍ (28) എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കി ലൂടെ നടക്കുകയായിരുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും മകനും ട്രെയിൻ തട്ടി മരിച്ചത്.

മത്സ്യത്തൊഴിലാളിയാണ് പുരുഷന്‍. വെല്‍ഡിങ്‌ തൊഴിലാളിയാണ് നിഥിന്‍. മൂന്ന് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നിഥിന്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവരുടെ വീട് റെയില്‍പ്പാളത്തിന് തൊട്ടരികിലാണ്. വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നിഥിന് ഓര്‍മക്കുറവുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ട്രെയിന്‍ വരുന്ന സമയത്ത് മകന്‍ റെയില്‍പ്പാള ത്തിലൂടെ നടക്കുന്നതു കണ്ട് പുരുഷന്‍ ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാന്‍‍ ശ്രമിക്കുമ്ബോഴേക്കും ട്രെയിന്‍ ഇരുവരെയും തട്ടിത്തെറിപ്പിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശാന്തയാണ് പുരുഷന്റെ ഭാര്യ. മറ്റൊരു മകന്‍: നിഷാദ്.

തീരദേശ റെയില്‍പ്പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ ക്രോസിന് സമീപം ഇന്നലെ രാവിലെ ഒമ്ബതരയോടെയാണ് സംഭവം.

NO COMMENTS