ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍.

194

കോല്‍ക്കത്ത: ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്സ് 20 ഓവറില്‍ നാലിന് 181 റണ്‍സെടുത്തു. വാര്‍ണറിന്‍റെ അര്‍ധ സെഞ്ചുറിയാണ് സണ്‍റൈസേഴ്സിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

വാര്‍ണര്‍ 53 പന്തില്‍ 85 റണ്‍സെടുത്ത് പുറത്തായി.ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്സിനെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കാനിറങ്ങിയില്ല. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുള്ള വിലക്കു നീങ്ങി കളത്തിലേക്കു മടങ്ങിയെത്തിയ വാര്‍ണറായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.

വാര്‍ണറിലൂടെ മികച്ച തുടക്കം ലഭിച്ച സണ്‍റൈസേഴ്സിന് മധ്യഓവറുകളില്‍‌ റണ്‍റേറ്റ് നിലനിര്‍ത്താന്‍ സാധിച്ചില്ല. ജോണി ബെയര്‍സ്റ്റോ(35 പന്തില്‍ 39), വിജയ് ശങ്കറും (24 പന്തില്‍ പുറത്താകാതെ 40) മികച്ച പ്രകടനം കാഴ്ചവെച്ചു. യൂസഫ് പത്താന്(4) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മനീഷ് പാണ്ഡെ(8) പുറത്താകാതെനിന്നു. കോല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റ് നേടി.

NO COMMENTS