ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.

120

തിരുവനന്തപുരം : ജില്ലയിൽ 6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി 16 പേരെ പ്രവേശിപ്പിച്ചു 12 പേരെ ഡിസ്ചാർജ് ചെയ്തു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 94 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്

ഇന്ന് 116 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 991 സാമ്പിളുകളിൽ 794 പരിശോധനാഫലം ലഭിച്ചു, ഇന്ന് ലഭിച്ച 56 പരിശോധനാഫലവും നെഗറ്റീവാണ്.

നേരത്തെ പോസിറ്റീവായ 4 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇന്നലെ പോസിറ്റീവ് ആയ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഇവരിൽ അഞ്ച് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും ഐ എം ജി ഹോസ്റ്റലിൽ 34 പേരെയും വേളി സമേതി ഹോസ്റ്റലിൽ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 40 യാത്രക്കാരെ സ്ക്രീൻ ചെയ്തു രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫർ ചെയ്തു.തിരുവനന്തപുരം സെൻററൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ 12 പേരെ സ്ക്റീൻ ചെയ്തു.

അമരവിള,കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിൽ ആകെ 5929 യാത്റക്കാരെയും സ്ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 8 പേരെ റഫർ ചെയ്തു.

കളക്ടറേറ്റ് കൺട്റോൾ റൂമിൽ 492 കാളുകളും ദിശ കാൾ സെന്ററിൽ 230 കാളുകളുമാണ് ഇന്ന് എത്തിയത്.

മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 20 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു.മാനസിക പിന്തുണ ആവശ്യമായ 542 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 5089 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 5113 വീടുകൾ സന്ദർശിക്കുകയും ഹോം ക്വാറന്റൈനിലുള്ളവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -7360

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -6315

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -94

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 498

വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം. മാനസികമായി എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ 9846854844 എന്ന നമ്പരിലേക്ക് വിളിച്ചാൽ കൗൺസലിംഗ് സേവനം ലഭ്യമാണ്

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും

രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം.

NO COMMENTS