നെയ്യാറ്റിന്‍കര: അമരവിളയില്‍ നടന്ന വാഹന പരിശോധനയിൽ വിളവന്‍കോട് പുന്നാക്കര സ്വദേശി പൊടിയന്‍ എന്ന ജിജിമോനാണ് (27) 1.300 കിലോഗ്രാം കഞ്ചാവും അത് കടത്താന്‍ ഉപയോഗിച്ച ബൈക്കുമായി എക്സൈസ്
സംഘത്തിന്റെ പിടിയിലായത്. ബാലരാമപുരം ഭാഗത്ത് കച്ചവടം നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായ ജിജിമോന്‍ എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഷാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൂജു, ഹരിത്, ഉമാപതി, സതീഷ്കുമാര്‍, ഡ്രൈവര്‍ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജിജിമോനോടൊപ്പം ബൈക്കിലുണ്ടായിരുന്ന കഞ്ചാവ് വില്പനക്കാരന്‍ ഉണ്ടന്‍കോട് സനല്‍ എക്സൈസ് സംഘ ത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.