കുമ്പളയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിച്ചു.

62

കാസറഗോഡ് : മത്സ്യ വകുപ്പിന്റെ കീഴിൽ പൊതുകുളങ്ങളിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടിയമ്മ ചത്രം പള്ളം, കജൂർ പള്ളം എന്നിവിടങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എട്ട് മാസം കൊണ്ട് രണ്ട് കിലോ വരെ വളർച്ചയെത്തുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കാണ് മേൽനോട്ട ചുമതല. ഇതിനാവശ്യമായ തുക സി ഇ എഫ് പദ്ധതിയിൽ പെടുത്തി പലിശരഹിത വായ്പയായി കുടുംബശ്രീ നൽകും.

പദ്ധതി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പൂണ്ടരീകാക്ഷ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അരുണ എം ആൾവ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സുരേന്ദ്രൻ, സി ഡി എസ് പ്രസിഡന്റ് സബൂറ, പഞ്ചായത്ത് ആസുത്രണ സമിതി വൈസ് ചെയർമാൻ അഷ്‌റഫ് കൊടിയമ്മ, മഞ്ചുനാഥ ആൾവ, പി കെ കദീജ, ലോക നാഥ് ഷെട്ടി, ആയിശ ഹൈദർ, ചെഞ്ചലാക്ഷി കുണ്ടാപു, രാജു മാസ്റ്റർ, ചന്ദ്രാവതി, ആശാലതാ, ചന്ദ്ര കജൂർ, പ്രോജക്ട് കോഡിനേറ്റർ ശ്വേത, പ്രമോട്ടർ അവിൻ ആനന്ദ്, അബ്ബാസലി കെ ,സിദ്ധീഖ് ഊജാർ, ഹമീദ് ചത്രം പള്ളം, ഖാലിദ് സംബന്ധിച്ചു.

NO COMMENTS