അൻമ്പത് കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി – സര്‍ക്കാര്‍ ജീവനക്കാരൻ അറസ്റ്റിൽ

23

ന്യൂഡല്‍ഹി: 50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ എന്‍ജിനീയറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ 10 വര്‍ഷമായി പീഡിപ്പിച്ചത്.മൊബൈലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും നല്‍കിയാണു കുട്ടികളെ വശീകരിച്ചിരുന്നതെന്ന് ഇയാള്‍ സിബിഐയോട് പറഞ്ഞു. തന്റെ ചെയ്തികളെക്കുറിച്ചു കുട്ടികള്‍ പുറത്തു പറയില്ലെന്ന് ഇങ്ങനെ ഉറപ്പിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ഇയാള്‍ ഡാര്‍ക്ക്നെറ്റില്‍ വിഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്തതായും കണ്ടെത്തി. ചിത്രകൂട്, ബന്ദ, ഹമിപുര്‍ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്.

ബന്ദ ജില്ലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിഐ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8 മൊബൈല്‍ ഫോണ്‍, 8 ലക്ഷം രൂപ, സെക്സ് ടോയിസ്, ലാപ്ടോപ് മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

NO COMMENTS