മെസ്സിപ്പടയെ കണ്ണീരിലാഴ്ത്തി ക്രൊയേഷ്യയുടെ അട്ടിമറി ജയം

262

ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു തോൽവിയാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങിയത്.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യയുടെ ചരിത്ര വിജയം.ഗോൾ രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേ ഗോൾ ഗോളി വില്ലി കബല്ലെറോ നേടി. അതില്‍ പകച്ചുപോയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും രണ്ട് ഗോളുകള്‍ വീതം അടിച്ചുകയറ്റുകയും ചെയ്തു.

ഈ തോൽവിയോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ത്രിശങ്കുവിലായിരിക്കുകയാണ്.രണ്ടു മത്സരത്തിൽ നിന്നായി ഒരു പോയിന്റ് മാത്രമാണ് അർജന്റീനയ്ക്കുള്ളത്.രണ്ടു മത്സരങ്ങളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.മെസ്സി ഏറെക്കുറേ കാഴ്ചക്കാരനായി നില്‍ക്കുന്ന കാഴ്ചയ്ക്കും മത്സരം സാക്ഷ്യം വഹിച്ചു. ആരാധകാരെ കണ്ണീരിലാഴ്‌ത്തിയ അർജന്റീനയുടെ മത്സരം വീക്ഷിക്കാൻ ഡീഗോ മാറഡോണയും എത്തിയിരുന്നു. ആദ്യമായാണ് ക്രൊയേഷ്യയ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപ്പിക്കുന്നത്.ഇനി അവശേഷിക്കുന്ന പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങളില്‍ ഐസ്‍ലന്‍ഡിന്റെ തോല്‍വിയും കണക്കുകൂട്ടി കാത്തിരിക്കണം അർജന്റീന.

NO COMMENTS