ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ കള്ളപ്പണം വെളുപ്പിക്കൽകേസിൽ ഇ.ഡി അറസ്റ്റുചെയ്തു

18

മുംബൈ: ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ (60) കള്ളപ്പണം വെളുപ്പി ക്കൽകേസിൽ ആറുമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തശേഷം തിങ്കളാഴ്ച പുലർച്ചെ എൻഫോഴ്സ്മെന്റ് ഡയറക്റ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടിൽനിന്ന് 11.5 ലക്ഷം രൂപ കണ്ടെടുത്തു.

പ്രതചാൽ പുനർവികസനവുമായി ബന്ധപ്പ983 1,034 കോടി രൂപയുടെ ഭൂമിയിടപാടിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട നിർമാതാവ് പ്രവീൺ റാവുത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വൻഷ റാവുത്തിന്റെയും കാളി ജി പിഷിന്റെ ഭാര്യ സ്വപ്ന പറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന് ഞായറാഴ്ച ഇ.ഡി. റെയ്ഡിനിടെ സഞ്ജയ് റാവുത്ത് ട്വിറ്ററിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാമ്പിലെ പ്രമുഖനും പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ് സഞ്ജയ് റാവുത്ത്. ശിവസേനയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നടപടിയെന്നും പ്രവർത്തകർ ജാഗരൂകരാവണമെന്നും പാർട്ടിയധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.

ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ ഷാപ്പിലെ മൈത്രി എന്ന വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴിനുതന്നെ എത്തി പരിശോധന ആരംഭിച്ചിരുന്നു. ഇതിനുശേഷമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. ഗോരേഗാവിലെ താമസകേന്ദ്ര മായ പ്രതപാലിലെ വീടുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമ ക്കേടുകളാണ് ഇ.ഡി. കേസിലേക്ക് നയിച്ചത്.

NO COMMENTS