ഇഡിയുടെ ഹര്‍ജി കോപ്പിയടിച്ചതാണെന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി – കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

114

ന്യൂഡല്‍ഹി: ഇഡിയുടെ ഹര്‍ജി കോപ്പിയടിച്ചതാണെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാനും എസ്.രവീന്ദ്ര ഭട്ടും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. കളളപ്പണക്കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നാണംകെട്ടു. ഹര്‍ജി തള്ളിയ കോടതി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ അതേപടി പകര്‍ത്തിയാണ് ശിവകുമാറിനെതിരായ ഹര്‍ജിയും എന്‍ഫോഴ്‌സ്‌മെന്‍റ് സമര്‍പ്പിച്ചത്. ഹര്‍ജി പ്രകാരം ഡി.കെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം ഒരു എം എല്‍ എ യല്ലേ. പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയല്ല. ഒരു മാറ്റവും ഇല്ലാതെ സമര്‍പ്പിച്ച കോപ്പി പേസ്റ്റ് ഹര്‍ജി പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

ശബരിമല വിഷയത്തിലും കോടതി ജസ്റ്റീസ് നരിമാന്‍ പ്രതികരിച്ചിരുന്നു. ശബരിമല ഉത്തരവ് വായിച്ചു നോക്കണമെന്നും സുപ്രീംകോടതി വിധി വച്ച്‌ കളിക്കരുതെന്നും സോളിസിറ്റര്‍ ജനറലിനെ കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തയാറായില്ല.

NO COMMENTS