അഞ്ചു മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിനെ സര്‍ക്കാര്‍ ആശുപത്രിയുടെ ടോയ്ലെറ്റില്‍ കണ്ടെത്തി

221

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അഞ്ചു മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിനെ സര്‍ക്കാര്‍ ആശുപത്രിയുടെ ടോയ്ലെറ്റില്‍ കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ റാവു തുലാറാം ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്ലെറ്റിലാണ് ഗര്‍ഭസ്ഥശിശുവിനെ ഉപേക്ഷിച്ച നിലയില്‍ ആശുപത്രിജീവനക്കാരി കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയതിനേത്തുടര്‍ന്ന് ജീവനക്കാരി ആശുപത്രി അധികൃതരെ ഉടന്‍ തന്നെ വിവരമറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തേക്കുറിച്ച്‌ ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ഗര്‍ഭസ്ഥ ശിശുവിനെ ഉപേക്ഷിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 316ആം വകുപ്പു പ്രകാരം ഗര്‍ഭസ്ഥശിശുവിനെ കൊല ചെയ്ത കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റവാളികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY