ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സുപ്രീംകോടതി

183

ന്യൂഡല്‍ഹി : 1993ലെ മുബൈ സ്പോടനത്തിലെ മുഖ്യ സൂത്രധാരനും അധോലോക ഭീകരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. സ്വത്തുക്കള്‍ പിടിച്ചെടുക്കാനായി പരമോന്നത കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശവും നല്‍കി. ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടരുതെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്ഥാവിച്ചത്. എന്നാല്‍ നേരത്തേതന്നെ ദാവൂദിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യുന്ന നടപടി കേന്ദ്ര സര്‍കാര്‍ അരംഭിച്ചിരുന്നു. എന്നാല്‍ ലേലം സ്വന്തമക്കിയവര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതോടെ മിക്കവരും പിന്‍‌വാങ്ങുകയും ചെയ്തിരുന്നു. കള്ളക്കടത്ത് ഒത്തുകളി എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ ദാവൂദ് ഇപ്പോള്‍ പാക്കിസ്ഥാനിലാണെന്നാണ് വിവരങ്ങള്‍. ഇന്ത്യയില്‍ കൂടാതെ യു.എ.ഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇയാള്‍ക്ക് സ്വത്തുക്കളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS