കൊറോണ: സ്ഥിതിവിവരം

130

തിരുവനന്തപുരം : ഇന്ന് ജില്ലയിൽ പുതുതായി 562 പേർ രോഗ നിരീക്ഷണത്തിലായി.ജില്ലയിൽ 5,434 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 30 പേരും ജനറൽ ആശുപത്രിയിൽ 15 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ നാല് പേരും കിംസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 51 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട് പരിശോധനയ്ക്കായി അയച്ച 715 സാമ്പിളുകളിൽ 586 പരിശോധനാഫലം ലഭിച്ചു,

ഇന്ന് ലഭിച്ച 42 പരിശോധനാഫലവും നെഗറ്റീവാണ്. നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 95 യാത്രക്കാരെയും സ്ക്രീനിംഗിന് വിധേയരാക്കി.

രോഗലക്ഷണങ്ങളുണ്ടായിരുന്ന 9 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 56 യാത്റക്കാരെ സ്ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 8 പേരെ റഫർ ചെയ്തു. കളക്ടറേറ്റ് കൺട്റോൾ റൂമിൽ 224 കാളുകളും ദിശ കാൾ സെന്ററിൽ 184 കാളുകളുമാണ് ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു.മാനസിക പിന്തുണ ആവശ്യമായ 333 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

ഇതുവരെ 3655 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻററൽ,പേട്ട,നേമം,കഴക്കൂട്ടം,കൊച്ചുവേളി,വർക്കല, പാറശ്ശാല റെയിൽവേ സ്റ്റേഷനുകളിൽ ട്റെയിൻ മാർഗ്ഗം എത്തിയ 858 പേരെ സ്ക്റീൻ ചെയ്തു. തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്,എന്നിവിടങ്ങളിൽ ആകെ 8407ബസ് യാത്റക്കാരെയും സ്ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 18 പേരെ കണ്ടെത്തി.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -5485

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -5434

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 51

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -562

കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം

വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്കോ അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്.മറ്റ് ആശുപത്റികളിലേക്ക് രോഗലക്ഷണങ്ങളുള്ളവർ പോകരുത്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം.

NO COMMENTS