സിനിമാപ്രതിസന്ധി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം

225

കൊച്ചി: സിനിമാപ്രതിസന്ധി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നതോടെയാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
കഴിഞ്ഞദിവസം ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സംഘടനകള്‍ തള്ളിയിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കാംബോജി, വേദം എന്നീ ആറ് സിനിമകള്‍ റിലീസ് ചെയ്യാതെയാണ് നിര്‍മാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള 360 തിയറ്ററുകളില്‍നിന്നും നിര്‍മാതാക്കള്‍ മലയാള സിനിമകള്‍ പിന്‍വലിച്ചിരുന്നു. കെ.എസ്.എഫ്.ഡി.സിയുടെയും ചില നിര്‍മാതാക്കളുടെയും തിയറ്ററുകളിലും മള്‍ട്ടിപ്ളക്സുകളിലും അടക്കം നൂറില്‍താഴെയുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് മലയാള സിനിമാപ്രദര്‍ശനമുള്ളത്. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനുമാണ് ഇങ്ങനെ വിരലിലെണ്ണാവുന്ന തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY