വിജയ പ്രതീക്ഷയോടെ മുഖ്യമന്ത്രി ധര്‍മടത്തേക്കു – വോട്ടെണ്ണലിനു ശേഷം തലസ്ഥാനത്തേക്ക്‌

14

തിരുവനന്തപുരം: തുടര്‍ ഭരണമുറപ്പാക്കുന്ന മികച്ച വിജയപ്രതീക്ഷയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്തേക്കു പോയി – വോട്ടെണ്ണലിനു ശേഷം തലസ്ഥാനത്ത് തിരിച്ചെത്തും. ഇന്നലെ രാവിലെയാണ് അദ്ദേഹം കണ്ണൂരിലേക്കു പോയത്. നിയമസഭാ ഫലപ്രഖ്യാപനം മറ്റന്നാള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ കണ്ണൂരിലെ ധര്‍മടത്തേക്കു പോയത് .

തുടര്‍ഭരണമുറപ്പാക്കുന്ന മികച്ച വിജയപ്രതീക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ഇന്നലെ നടന്ന എക്സിറ്റ് പോള്‍ ഫലങ്ങളും അദ്ദേഹത്തിന്‍റെ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു. കഴിഞ്ഞ ദിവസവും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്.തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയമുറപ്പായാല്‍ മൂന്നിന് അദ്ദേഹം മാധ്യമങ്ങളെ കണ്ട ശേഷമാകും നിലവിലെ മന്ത്രിസഭയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുക. നാലിന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭാരൂപീകരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലും ഓണ്‍ലൈന്‍ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നാണു പങ്കെടുത്തത്. ഫലപ്രഖ്യാപനം വന്ന ശേഷം ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ പിണറായി വിജയന്‍ തലസ്ഥാനത്ത് മടങ്ങിയെത്തും. മണ്ഡലത്തില്‍നിന്നു വിജയിച്ച ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് വരണാധികാരിയില്‍നിന്നു കൈപ്പറ്റിയ ശേഷമാകും തിരുവനന്തപുരത്തേക്ക് തിരിക്കുക.

NO COMMENTS