ചാമ്പ്യന്‍സ് ട്രോഫി കിരീടം പാകിസ്താന്

278

ഓവല്‍• ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജപ്പെടുത്തി പാക്കിസ്ഥാന്‍ ഐ.എസി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. 339 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 28.0 ഓവറില്‍ 158 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായപ്പോള്‍ പിന്നാലെയെത്തിയ കൊഹ്‌ലി 5 റണ്‍സ് എടുത്ത് മടങ്ങി. യുവരാജ് 22 റണ്‍സും ധവാന്‍ 21 റണ്‍സും എടുത്ത് പുറത്തായി. ധോണിയ്ക്ക് വെറും 4 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റത്തെ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് അല്പം ആശ്വാസമായാത്. 76 റണ്‍സ് എടുത്ത പാണ്ഡ്യ റണ്‍ ഔട്ട്‌ ആവുകയായിരുന്നു. രവീന്ദ്ര ജഡേജ 15 റണ്‍സ് എടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്തു. ഓപ്പണർ ഫഖർ സമാന്‍റെ കന്നി സെഞ്ചുറിയും അസർ അലിയുടെ അർധസെഞ്ചുറിയുമാണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
ഫഖര്‍ 114 റണ്‍സില്‍ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ രവീന്ദ്ര ജഡേജയുടെ കയില്‍ അവസാനിച്ചു.

അസർ അലി(59) ഫഖറുമായുണ്ടായ ആശയക്കുഴപ്പത്തിൽ റണ്ണൗട്ടാകുകയായിരുന്നു. തുടര്‍ന്ന് എത്തിയ ബാബര്‍ അസര്‍ 46 റണ്‍സ് എടുത്ത് പുറത്തായി. ഷോഐബ് മാലിക്ക് 12 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ജാദവ് പിടച്ചുപുറത്താക്കി. മൊഹമ്മദ്‌ ഹഫീസ് പുറത്താകാതെ 57 റണ്‍സും ഇമാദ് വാസിം 25 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

NO COMMENTS