ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജില്ലയിലെ ഗോപ് ഗ്രാമത്തിലാണ് 15 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. കുട്ടിയെ ഭാര്യ മര്‍ദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് വീടിനുള്ളില്‍ യുവാവ് സിസിടിവി സ്ഥാപിച്ചത്. കുട്ടിയെ മാത്രമല്ല, തന്‍റെ മാതാപിതാക്കളെയും ഭാര്യ മര്‍ദ്ദിക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെക്കുകയും ചെയ്തു.
യുവാവിന്‍റെ പരാതിയില്‍ ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് യുവതിയെ പൊലീസ് പിടികൂടിയത്.ഭര്‍ത്താവിന്‍റെ വീട്ടില്‍ ശാരീരികമായും മാസനികമായി പീഡനം നേരിട്ടുവരികയായിരുന്നു താനെന്ന് യുവതി പറഞ്ഞു. നിരന്തരം ആക്രമിക്കപ്പെട്ടതോടെയാണ് ദേഷ്യം തീര്‍ക്കാന്‍ താന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവരെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.