ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി

190

ആലപ്പുഴ • ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തി. കഴിഞ്ഞ ദിവസം നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനി മൂലമാണെന്നു ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. എന്നാല്‍ മനുഷ്യരിലേക്കു പകരുന്ന വിഭാഗത്തില്‍െപ്പട്ട പക്ഷിപ്പനിയല്ല എന്നതാണു മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന സൂചന.
രണ്ടു വര്‍ഷം മുന്‍പ് എച്ച്‌ 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ വന്നിരുന്നു. ഇത്തവണത്തേതു മനുഷ്യരിലേക്കു പകരാത്ത എച്ച്‌ 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ടാഴ്ച മുന്‍പാണു തകഴി മേഖലയില്‍ നൂറോളം താറാവുകള്‍ ചത്തത്. തുടര്‍ന്നു താറാവിന്റെ രക്ത സാമ്ബിളുകള്‍ ഭോപ്പാലിലേക്ക് അയച്ചിരുന്നു.
രണ്ടു വര്‍ഷം മുന്‍പു കുട്ടനാട്ടില്‍ വ്യാപകമായി പക്ഷിപ്പനി ദൃശ്യമായിരുന്നു. തുടര്‍ന്നു രണ്ടു ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിരുന്നു. ഇന്ന് ഉന്നതതല യോഗം ആലപ്പുഴയില്‍ ചേര്‍ന്ന ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പരിശോധന നടക്കും. മാംസവില്‍പനയുടെ കാര്യത്തിലടക്കം ചൊവ്വാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാവും.

NO COMMENTS

LEAVE A REPLY