അസമില്‍ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടിക പുറത്തിറങ്ങി ; 40.07 ലക്ഷം ആളുകള്‍ പുറത്ത്

219

ഗുവാഹത്തി : അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ രണ്ടാമത്തെയും അവസാനത്തേയുമായ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 3.29 കോടി അപേക്ഷകരില്‍ 2,89,83,677 കോടി പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് സംസ്ഥാന എന്‍ആര്‍സി കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. 40.07 ആളുകള്‍ പട്ടികില്‍ നിന്ന് പുറത്തായതായാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ നിന്ന് പുറത്തായ ആളുകള്‍ക്ക് ഓഗസ്റ്റ് 30 വരെ പരാതി അറിയിക്കാം. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ഉള്‍പ്പെടുത്താന്‍ എല്ലാ സൗകര്യവും ചെയ്യുമെന്നും പട്ടികയില്‍പെടാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അസം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിച്ച അന്തിമ കരട് പട്ടിക.

പട്ടിക പുറത്തിറങ്ങുന്നതിന്റെ ഭാഗമായി 22,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക ബാധിക്കുക.

NO COMMENTS