ഡല്‍ഹിയിലെ എടിഎമ്മില്‍നിന്ന് 2000 രൂപയുടെ വ്യാജനോട്ട് ; ഒരാള്‍ പിടിയില്‍

206

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ എടിഎമ്മില്‍ നിന്ന് 2000 രൂപയുടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച വ്യാജനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സംഗം വിഹാറിലെ ടി പോയിന്റിലുള്ള എടിഎമ്മില്‍ പണം നിറച്ച മുഹമ്മദ് ഇഷ (27) എന്നയാളാണ് പിടിയിലായത്. സിസിടിവി കാമറ പരിശോധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിന്നും കോള്‍ സെന്റര്‍ ജോലിക്കാരനായ യുവാവിനാണ് വ്യാജനോട്ടുകള്‍ ലഭിച്ചത്. ഈ നോട്ടുകളില്‍ സുരക്ഷാ അടയാളങ്ങളുടെ സ്ഥാനത്തു നിറയെ പരിഹാസങ്ങളാണുള്ളത്. ഹിന്ദി ലിപിയില്‍ ഭാരതീയ മനോരഞ്ചന്‍ ബാങ്ക് എന്നാണ് അച്ചടിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY