മകളെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

175

ന്യുയോര്‍ക്ക് : പന്ത്രണ്ടുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ യു എസില്‍ അറസ്റ്റുചെയ്തു. ശീതള്‍ റൊണാട്ട് (35) ആണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലുളള കുട്ടിയെയാണ് ഒന്നരവര്‍ഷത്തിലേറെയായി യുവതി ക്രൂരമായി പീഡിപ്പിച്ചത്. കോടതി യുവതിയ്ക്ക് 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.പലപ്പോഴും ചെരിപ്പിട്ട് മുഖത്തു ചവിട്ടാറുണ്ടായിരുന്നെന്നും ഭക്ഷണം നല്‍കാതെ മുറിയില്‍ മുറിയില്‍ പൂട്ടിയിടാറായിരുന്നു പതിവെന്നും രണ്ടാനമ്മയുടെ പീഡനത്തിനിരയായ മായ പിന്നീട് പോലീസിനോട് പറഞ്ഞു.ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മായയ്ക്ക് ശരീരത്തില്‍ ഒന്നിവധികം ശസ്ത്രക്രിയകള്‍ ആവശ്യമായിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ശരീരമാകമാനം ചതവുകളും മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരെത്തുമ്ബോള്‍ കുട്ടി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ലോഹം കൊണ്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തോളെല്ല് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ പിതാവ് രാജേഷ് റൊണാട്ടിനെതിരെയും കേസെടുത്തിട്ടുണ്ട് .ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY