ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 മരണം

215

ശ്രീനഗര്‍ • ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍നിന്നും രക്ഷപെട്ട ബസ് ഡ്രൈവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ബസ് റോഡില്‍നിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം ബന്ദിപുര ജില്ലയില്‍ ബസ് ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചിരുന്നു. ഉദംപൂര്‍ ജില്ലയില്‍ ഈ വര്‍ഷമാദ്യം ഉണ്ടായ അപകടത്തില്‍ 11 പേരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY