ദമ്പതികളുടെ മരണം ; എസ്.ഐയെ സ്ഥലം മാറ്റി

250

ചങ്ങനാശ്ശേരി : സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിൽ ചങ്ങനാശേരി എസ്.ഐയെ സ്ഥലം മാറ്റി. എസ്.ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്.

കണ്ണന്‍ചിറ പാണ്ടന്‍ചിറയില്‍ സ്വര്‍ണപ്പണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയിലാണ് പോലീസ് ഇരുവരേയും ചോദ്യം ചെയ്തത്. ചങ്ങനാശേരി സ്വദേശിയും അഭിഭാഷകനുമായ സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എ സജി കുമാറിന്റെ സ്ഥാപനത്തിലെ സ്വര്‍ണപ്പണിക്കാരനായിരുന്നു സുനില്‍. ജ്വല്ലറികള്‍ക്ക് സ്വര്‍ണാഭരണം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സുനില്‍ ജോലി ചെയ്തുവരികയായിരുന്നു. സ്ഥാപനത്തില്‍ നിന്ന് 75 പവന്‍ സ്വര്‍ണം കളവു പോയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സജി കുമാര്‍ ഇത് സംബന്ധിച്ച് ചെങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച പോലീസ് ദമ്പതികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. ഇതിന് പിന്നാലെയാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

NO COMMENTS