പിണറായി കൂട്ടക്കൊല ; വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം

174

കണ്ണൂർ : പിണറായിയിൽ മകളെയും വൃദ്ധമാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസിലെ മുഖ്യപ്രതി സൗമ്യ (28) ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം. സൗമ്യയുടെ ആത്മഹത്യാ കുറിപ്പാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ കാരണമായത്. കൂട്ടക്കൊലക്കേസില്‍ പ്രതി മറ്റൊരാളാണെന്ന് സൗമ്യ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു.

അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ബന്ധുക്കളും കർമസമിതിയും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നേരത്തേ നിവേദനം നൽകിയിരുന്നു. ഐശ്വര്യ കിഷോർ, വണ്ണത്താൻ വീട്ടിൽ കമല, കുഞ്ഞേരി കുഞ്ഞിക്കണ്ണൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകളായ സൗമ്യയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

NO COMMENTS