വിരാട് കൊഹ്‌ലിക്കും മീരാഭായ്‌ ചാനുവിനും ഖേല്‍രത്‌ന പുരസ്‌കാരം

222

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി ക്കും, ഭാരോദ്വഹന ലോകചാംപ്യന്‍ മീരാഭായ്‌ ചാനുവിനും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടമെഡല്‍ സ്വന്തമാക്കിയ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ മുന്‍ ഹൈജംപ് താരം ബോബി അലോഷ്യസിന് ലഭിച്ചു. 7.5 ലക്ഷം രൂപയാണു ഖേല്‍ രത്‌ന പുരസ്‌കാര തുക. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദാണു പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

മറ്റു പുരസ്‌കാരങ്ങള്‍

ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയവര്‍
ബോബി അലോഷ്യസ് (അത്‌ലറ്റിക്‌സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി).

ദ്രോണാചാര്യ പുരസ്‌കാരം നേടിയവര്‍
വിജയ് ശര്‍മ (ഭാരോദ്വഹനം), തരക് സിന്‍ഹ (ക്രിക്കറ്റ്), ക്ലാരന്‍സോ ലോബോ (ഹോക്കി), ജീവന്‍ ശര്‍മ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നിസ്). സുഖ്‌ദേവ് സിങ് പാന്നു (അത്‌ലറ്റിക്‌സ്), വി.ആര്‍. ബീഡു (അത്‌ലറ്റിക്‌സ്

അര്‍ജുന അവാര്‍ഡ് നേടിയവര്‍

നീരജ് ചോപ്ര, ജിന്‍സന്‍ ജോണ്‍സണ്‍, ഹിമ ദാസ് (അത്‌ലറ്റിക്‌സ്), എന്‍. സിക്കി റെഡ്ഡി (ബാഡ്മിന്റന്‍), സതീഷ്‌കുമാര്‍ (ബോക്‌സിങ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാംഗര്‍ ശര്‍മ (ഗോള്‍ഫ്), മന്‍പ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സര്‍നോബത്ത്, അങ്കുര്‍ മിത്തല്‍, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യന്‍ (ടേബിള്‍ ടെന്നിസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാന്‍ (വുഷു), അങ്കുര്‍ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സര്‍ക്കാര്‍ (പാരാ-ബാഡ്മിന്റന്‍).

NO COMMENTS