മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ജയം ; സ്കോര്‍: ഇംഗ്ലണ്ട്: 277, 365/5 ഡിക്ലയര്‍. വിന്‍ഡീസ് 154, 252.

266

ഗ്രോസ് ഐസ്‌ലെറ്റ്: ടെസ്റ്റ് പരമ്ബര തൂത്തുവാരാനുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞില്ല. മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 232 ജയം. 485 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനെ 69.5 ഓവറില്‍ 252 റണ്‍സില്‍ ഇംഗ്ലീഷ് ബൗളിംഗ് നിര എറിഞ്ഞിട്ടു. എന്നാല്‍ ആദ്യ രണ്ടു ടെസ്റ്റുകള്‍ ജയിച്ച വിന്‍ഡീസ് പരമ്ബര 2-1 സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. സെഞ്ചുറിയുമായി ചേസ്(191 പന്തില്‍ 102) പുറത്താകാതെ നിന്നു. ആറിന് 110 റണ്‍സെന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ വാലറ്റക്കാരായ അല്‍സാരി ജോസഫിനെയും(34), കെമര്‍ റോച്ചിനെയും(29) കൂട്ടുപിടിച്ച്‌ ചേസ് ഇരുനൂറ് കടത്തുകയായിരുന്നു.ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണും മോയിന്‍ അലിയും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്റ്റോക്സ് രണ്ടും മാര്‍ക് വുഡ് ഒരു വിക്കറ്റും നേടി.

NO COMMENTS