ശംഖുമുഖം കടല്‍ത്തീരത്തേക്കുള്ള പ്രവേശനം നിരോധിച്ചു

235

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം മൂലം ശംഖുമുഖം കടല്‍ത്തീരത്തേക്ക് വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശംഖുമുഖം തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുന്നുണ്ട്. കടല്‍ 15 മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാത വരെ തിരയടിക്കുന്നുണ്ട്. ആളുകളെ പ്രവേശിപ്പിക്കുന്നില്ല. തീരം കടലെടുക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴയ്‌ക്കൊപ്പമാണ് കടലാക്രമണം രൂക്ഷമായത്. ശംഖുമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ പ്രദേശങ്ങളിലും തിരയടി രൂക്ഷമാണ്. ശംഖുംമുഖംഎയര്‍പോര്‍ട്ട് റോഡിന്റെ പകുതി ഭാഗം കടലെടുത്തതോടെ ഇവിടം പൊലീസിന്റെ സുരക്ഷയിലാണ്.

NO COMMENTS