റിയാദ്: സൗദിയില്‍ മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് ഹിജ്‌റ റോഡിൽ മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 35 പേര്‍ മരിച്ചത്. അപകടത്തില്‍പ്പെട്ടത് ഉംറ തീര്‍ത്ഥാടകരാണ് എന്നതാണ് സൂചന.
സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.
വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്ന തായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.