വിഎസിനു പദവി നൽകുന്ന കാര്യം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം

599

തിരുവനന്തപുരം ∙ വി.എസ്.അച്യുതാനന്ദന് പദവി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂവെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം ശരിവയ്ക്കുന്നതരത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന.

കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവി പൂർണമായും അന്ധകാരത്തിലാണെന്ന് പറയാനാകില്ല. സിഎജി കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. സർക്കാരിനുമുന്നിൽ ഒട്ടേറെ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ഇവ മറികടക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കും.

ജനവിധിയെ അംഗീകരിച്ചുള്ള ഭരണമാകും എൽഡിഎഫ് സർക്കാർ കാഴ്ചവയ്ക്കുക. അഴിമതിക്കെതിരായ നടപടികളുമായി മുന്നോട്ടുപോകും. മുന്നിൽവരുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീർപ്പാക്കും. എസ്ബിടി കേരളത്തിന്റെ ബാങ്കാണ്, അങ്ങനെതന്നെ നിലനിൽക്കണം. രാഷ്ട്രീയമായി ആരോടും പ്രതികാരം ചെയ്യാനില്ല. നിയമം നിയമത്തിന്റെ വഴിയേ പോകുന്നത് തടയാൻ ശ്രമിക്കില്ല.

മുല്ലപ്പെരിയാർ പ്രശ്നം സംഘർഷത്തിലൂടെ പരിഹരിക്കാൻ കഴിയില്ല. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാർ ഡാം നിർമിക്കാൻ തമിഴ്നാടിന്റെ സഹകരണം കേരളത്തിനു വേണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY